• ഡോ. മിയാവാക്കി 1700 സൂക്ഷ്‌മ വനങ്ങള്‍ സൃഷ്ടിച്ചു, കൂടുതലും ഏഷ്യയില്‍.
  • ഇപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ ഓരോ വര്‍ഷവും കൂടുതല്‍ വനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
  • വളരെ അടുപ്പിച്ച്‌, ഒരു ചതുരശ്ര മീറ്ററില്‍ മൂന്നോ നാലോ എന്ന കണക്കില്‍ ചെടികള്‍ നടുന്നതാണ്‌ മിയാവാക്കി മാതൃകയുടെ അടിസ്ഥാനം.
  • ഇത്തരത്തില്‍ നടുന്ന ചെടികള്‍ പത്തിരട്ടി വേഗത്തില്‍ വളരുകയും നൂറിരട്ടി അതിജീവനശേഷിയുളള ജൈവവൈവിദ്ധ്യം നിലനിര്‍ത്തുകയും സാധാരണ വനങ്ങളേക്കാള്‍ നാല്‌പതിരട്ടി കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
  • തദ്ദേശീയ ഇനങ്ങളില്‍ പെട്ട സസ്യവര്‍ഗങ്ങളെ അടുപ്പിച്ച്‌ നടുകയാണ്‌ വേണ്ടത്‌.
  • മിയാവാക്കി വനമൊരുക്കാന്‍ സ്ഥലത്തിന്റെ വലിപ്പച്ചെറുപ്പം ഒരു പ്രശ്‌നമേയല്ല
  • ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഏതൊരു സ്ഥലത്തും മിയാവാക്കി വനം സൃഷ്ടിക്കാം.
  • മിയാവാക്കി വനം ധാരാളം പക്ഷികളെയും ശലഭങ്ങളെയും ഒച്ചുകളെയും ഉഭയജീവികളെയും മറ്റു പരാഗ വിതരണക്കാരെയും ആകര്‍ഷിക്കും.
  • ദശലക്ഷത്തോളം സസ്യവര്‍ഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നുവെന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ വനവത്‌കരണത്തിന്റെ പ്രാധാന്യം മനസിലാക്കാം.
  • മണ്ണില്‍ കാര്‍ബണിനെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ മരങ്ങള്‍ ഒന്നിച്ചു നടുന്നത്‌ നല്ലതാണെന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.